മാന്ത്രികച്ചുഴിയെ കുറിച്ച്
മാന്ത്രിക ഹൊറർ ത്രില്ലർ നോവൽ · സന്തോഷ് കളത്തിൽ

ഒരു വാടക വീട് അന്വേഷിച്ചു നടന്ന ഡെപ്യൂട്ടി തഹസിൽദാർ ചെന്ന് കയറിയത്, താമസിച്ച് തുടങ്ങിയത്... നിഗൂഢതകൾ നിറഞ്ഞ ഒരു തറവാട്ടിലായിരുന്നു. മച്ചിന്റെ മുകളിൽ അടച്ചിടപ്പെട്ട ബുദ്ധിസ്തംഭനം ചെയ്യപ്പെട്ട രണ്ട് ആത്മാക്കൾ — അവർ എങ്ങനെ കൊലചെയ്യപ്പെട്ടുവെന്നോ, എങ്ങനെ അവർ ഇവിടെ ബന്ധിക്കപ്പെട്ടുവെന്നോ, അവർ പരസ്പരം ആരാണ് എന്ന് പോലും അറിയാതെ അവർ അവിടെ കഴിയുന്നു.
മച്ചിന്റെ മുകളിൽ കയറി നോക്കിയ നായകൻ ആത്മാക്കളുമായി സംസാരിക്കുകയും അവരുടെ മോചനത്തിനായി ഇറങ്ങുകയും ചെയ്യുന്നു. ആദ്യം അവർ ആരാണെന്ന് കണ്ടുപിടിക്കേണ്ടി വന്നു — പിന്നീട് അവർ എങ്ങനെ കൊലചെയ്യപ്പെട്ടു എന്നതിലൂടെ കഥ ചുരുളഴിയുന്നു. കഥയുടെ രണ്ടാം ഭാഗത്ത് ഈ ആത്മാക്കൾക്ക് വേണ്ടി അഭിചാരക്രിയകൾ ചെയ്യുന്ന ഒരു മന്ത്രവാദിയുമായി നായകന് ഏറ്റുമുട്ടേണ്ടി വരുന്നു.
സ്വന്തം ജീവൻ പണയം വെച്ച്, തോറ്റുപോയാൽ താനും ആ ആത്മാക്കളെ പോലെ മച്ചിന്മേൽ അടയ്ക്കപ്പെടുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ നായകൻ ഇറങ്ങുന്നു.
ഈ നോവൽ വായിച്ചു തുടങ്ങുന്ന നിങ്ങൾ — സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ — നിങ്ങളാണ് ഇതിലെ നായകൻ. ഇതിനോളം ഉദ്യോഗജനകമായ മറ്റൊരു മാന്ത്രിക നോവൽ ഇന്നേവരെ എഴുതപ്പെട്ടിട്ടില്ല.
ഈ ഇതിവൃത്ത സംഗ്രഹം ഓജസ്സും തേജസ്സുമറ്റ ഒരു ബാഹ്യരൂപം മാത്രമേ ആകുന്നുള്ളു. അത്യന്തം ഉദ്വേഗതയോടെ ഉൽക്കണ്ഠ നിറഞ്ഞ മനസ്സോടെ മാത്രമേ ഈ നോവൽ വായിച്ചവസാനിപ്പിക്കാനാവൂ. ആഭിചാര പ്രയോഗങ്ങൾക്ക് ഉച്ചരിക്കേണ്ട മന്ത്രങ്ങൾ പോലും സന്ദർഭാനുസൃതം ഉദ്ധരിച്ചു ചേർത്ത ഈ നോവൽ മറ്റ് മാന്ത്രിക നോവലുകളിൽ നിന്ന് വ്യത്യസ്തമാണ്. ഭയാനക വിവരണം വായനക്കാരിലും ഭീതിയുണർത്തും.
മാന്ത്രികവിദ്യകളുടെ പശ്ചാത്തലത്തിൽ കഥ പറയുമ്പോൾ പലപ്പോഴും അത് കേവലം ഭാവനയുടെ അതിപ്രസരമായി മാറാറുണ്ട്. എന്നാൽ ഇവിടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അദൃശ്യ ബന്ധത്തെ തികഞ്ഞ കൈയ്യടക്കത്തോടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു. ഓരോ അധ്യായം കഴിയുമ്പോഴും ആ ഇരുട്ടുമുറിയുടെ തണുപ്പും ആത്മാക്കളുടെ നിശ്വാസവും ചാരെ എത്തുന്നതായി അനുഭവപ്പെടും.
സന്തോഷ് കളത്തിൽ

/public/images/
author-photo.jpg
സെക്കൻഡ് സ്ട്രീറ്റ്, കല്പക ഗാർഡൻസ്
കോലഴി 680010, തൃശ്ശൂർ
നിങ്ങളുടെ കോപ്പി നേടൂ


അഭിപ്രായങ്ങൾ
ഒറ്റ ഇരിപ്പിൽ വായിച്ചുതീർത്തു. ഓരോ അധ്യായവും ഒരു തണുത്ത കൈ പുറകിൽ തൊടുന്നതുപോലെ അനുഭവപ്പെട്ടു.
ഒറ്റ ഇരിപ്പിൽ വായിച്ചുതീർത്തു. ഓരോ അധ്യായവും ഒരു തണുത്ത കൈ പുറകിൽ തൊടുന്നതുപോലെ അനുഭവപ്പെട്ടു.
മന്ത്രവാദത്തിന്റെ ലോകം ഇത്രക്ക് യഥാർത്ഥമായി ചിത്രീകരിച്ച മലയാള നോവൽ ഞാൻ ആദ്യം വായിക്കുന്നത് ഇതാണ്.
ആഭിചാര പ്രയോഗങ്ങളുടെ ഭീതിദമായ ലോകം ഉറക്കം നഷ്ടപ്പെടുത്തിയ ഒരു കൃതി.
ഭാഷ ഒഴുകുന്ന നദിപോലെ. ഹൊറർ ത്രില്ലർ ആണെങ്കിലും ഭാഷ ഒരിക്കലും ഭാരമായി തോന്നിയില്ല.
അദൃശ്യ ലോകത്തിന്റെ തണുപ്പ് ഓരോ പേജിലും അനുഭവിക്കാം. സന്തോഷ് കളത്തിൽ ഒരു ശക്തമായ ശബ്ദം.
അന്ത്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു വലിയ ട്വിസ്റ്റ്! ദാ ഇനി ഞാൻ ഉറങ്ങില്ല.